ചണ്ഡീഗഡ്: ഗുർദാസ്പുരിൽ രണ്ട് പോലീസുകാരെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
കേസിലെ മറ്റൊരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ നിർദേശപ്രകാരമാണ് കൊലപാതകം നടന്നതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
അധിയാൻ സ്വദേശിയായ രഞ്ജിത് സിംഗ് (19) ആണ് കൊല്ലപ്പെട്ടത്. കൂട്ടുപ്രതിയായ ദിലാവർ സിംഗ് (19) ആണ് പിടിയിലായത്. മൂന്നാം പ്രതിയായ ഇന്ദർജിത് സിംഗിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.